ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ "നല്ല നാല് വർത്തമാനം” ക്യാമ്പയിന്റെ ഭാഗമായി ഖരമാലിന്യ ചട്ടങ്ങളെ സംബന്ധിച്ച് ശില്പശാല സംഘടിപ്പിച്ചു. കുന്നംകുളം ടൗൺ ഹാളിൽ വെച്ച് നടന്ന ശില്പശാല മുൻസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ പി. ജി. ജയപ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​മാലിന്യങ്ങൾ വെറുതെ വലിച്ചെറിയുന്ന ശീലത്തിന് പകരം, അവയിൽ നിന്ന് ഉപയോഗപ്രദമായ വിഭവങ്ങൾ വീണ്ടെടുക്കുന്നതിനും പുനരുപയോഗിക്കുന്നതിനും മുൻഗണന നൽകണമെന്ന് ശില്പശാല ഓർമ്മിപ്പിച്ചു. ജില്ല ശുചിത്വ മിഷൻ പ്രോഗ്രാം കോർഡിനേറ്റർ രജനീഷ് രാജൻ പദ്ധതി വിശദീകരണം നടത്തി.

​മാലിന്യസംസ്കരണത്തിൽ പുതിയ മാറ്റങ്ങൾ

​തുമ്പൂർമുഴി മോഡൽ ഉൾപ്പെടെയുള്ള മുൻകാല രീതികളിൽ നിന്നും മാറി, പുതിയ നിയമപ്രകാരമുള്ള മാറ്റങ്ങൾ ശില്പശാലയിൽ വിശദീകരിച്ചു. മുൻപ് ജൈവം, അജൈവം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായിട്ടായിരുന്നു മാലിന്യങ്ങൾ തരംതിരിച്ചിരുന്നത്. എന്നാൽ 2026-ലെ പുതിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ പ്രകാരം ഇനി മുതൽ മാലിന്യങ്ങൾ നാല് തരത്തിലുള്ള ബിന്നുകളിലായി വേണം ശേഖരിക്കാൻ.

​മാലിന്യങ്ങളെ തരംതിരിക്കേണ്ട 4 വിഭാഗങ്ങൾ:

​ജൈവ മാലിന്യങ്ങൾ

​അജൈവ മാലിന്യങ്ങൾ

​സാനിട്ടറി മാലിന്യങ്ങൾ

​സ്പെഷ്യൽ മാലിന്യങ്ങൾ

​ഇത്തരത്തിൽ നാലായി തരംതിരിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നതിനെക്കുറിച്ചും അവയുടെ ശാസ്ത്രീയമായ സംസ്കരണത്തെക്കുറിച്ചും ശില്പശാലയിൽ വിശദമായ ക്ലാസുകൾ നടന്നു.

​വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, സോമശേഖരൻ, മിഷസെബാസ്റ്റ്യൻ, ആർഷ ജിജു, മുനിസിപ്പൽ കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി മനോജ്‌ കെ. കെ, JHI പ്രവീൺ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ, നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു. നഗരത്തെ കൂടുതൽ വൃത്തിയുള്ളതാക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും എല്ലാവരുടെയും സജീവ പങ്കാളിത്തം ചടങ്ങിൽ ആവശ്യപ്പെട്ടു. 

Solid Waste Management
ശുചിത്വ നഗരമായി മാറാൻ കുന്നംകുളം,നാടിനായി കൈകോർത്ത് വിദ്യാർത്ഥികൾ

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ.

സ്വച്ഛ് സർവേക്ഷൻ 2025-2026 ന്റെ ഭാഗമായി കുന്നംകുളം നഗരസഭയിലെ വിവിധ ഇടങ്ങളിൽ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.നഗരത്തിലെ പ്രധാന കടയുടമകളെ കേന്ദ്രീകരിച്ചാണ് ബോധവൽകരണ  പരിപാടികൾ നടന്നത്.

വടക്കാഞ്ചേരി വ്യാസ കോളേജിലെ  നാൽപ്പതോളം വിദ്യാർത്ഥികളാണ് നഗരസഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ജൈവ-അജൈവ മാലിന്യങ്ങൾ പ്രത്യേകം ശേഖരിക്കാനായി ട്വിൻ ബിൻ സംവിധാനം കടകളിൽ ഏർപ്പെടുത്തണമെന്നും നഗരസഭയുടെ മാലിന്യ സംസ്കരണ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും വിദ്യാർത്ഥികൾ നിർദ്ദേശിച്ചു. 

നഗരസഭ നടപ്പിലാക്കുന്ന ശാസ്ത്രീയ മാലിന്യ സംസ്കരണപദ്ധതികളെക്കുറിച്ചും അതിൽവ്യാപാരികളുടെപങ്കിനെക്കുറിച്ചും വിവരങ്ങൾ വിതരണം ചെയ്തു.നഗരത്തിലെ പ്രധാന റോഡുകളായ പട്ടാമ്പി റോഡ്, തൃശൂർ റോഡ്, വടക്കാഞ്ചേരി റോഡ്, ഗുരുവായൂർ റോഡ് എന്നിവിടങ്ങളിലെ കടകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തി ശുചിത്വ സന്ദേശങ്ങൾ കൈമാറി.

കഴിഞ്ഞ വർഷത്തെ സർവേ പ്രകാരം രാജ്യത്തെ 4,852 നഗരങ്ങളിൽ  193-ാം സ്ഥാനത്ത് ആയിരുന്നു കുന്നംകുളം നഗരസഭ.ഈ വർഷം നഗരത്തെ ഒന്നാം സ്ഥാനത്തിലേക്ക് എത്തിക്കുവാൻ ഉള്ള കഠിന പരിശ്രമത്തിലാണ് നഗരസഭ. യുവ തലമുറയുടെ ഊർജ്ജo വലിയൊരു കരുത്താവുകയാണ്.

News
ദുർഗന്ധം മാറി,സുഗന്ധം പരന്നു; നഗരത്തിന് പുതിയ മുഖച്ഛായ.

'സ്വച്ഛ് സർവേക്ഷൻ 2025-26' ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം നഗരം വിസ്മയിപ്പിക്കുന്ന മാറ്റത്തിലേക്ക്.ഒരു കാലത്ത് ദുർഗന്ധം വമിച്ചിരുന്ന  ഇടം ആയിരുന്നു മലായ ജംഗ്ഷൻ.ഇന്ന് കണ്ണിന് കുളിർമയേകുന്ന ഒരു ഇടമായിരിക്കുകയാണ് ഇവിടം.നാടിന്റെ മുഖഛായ തന്നെ എങ്ങനെ മാറ്റാം എന്നതിൽ ഒരു മാതൃക ആയിരിക്കുകയാണ് കുന്നംകുളം നഗരസഭ.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി അവിടെ വൃത്തിയാക്കുകയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നവീനമായ രീതിയിലുള്ള 'മീം' പോസ്റ്ററുകളും നഗരസഭ പുറത്തിറക്കിയത് ജനശ്രദ്ധ ആകർഷിച്ചിരുന്നു. തുടർപ്രവർത്തനങ്ങളുടെ ഭാഗമായാണ് മലായ ജ്വല്ലറിയുടെ സഹകരണത്തോടും സ്പോൺസർഷിപ്പോടും കൂടി ജംഗ്ഷൻ അടിമുടി നവീകരിച്ചത്.ഏകദേശം 2 ലക്ഷത്തോളം  രൂപ ചിലവഴിച്ചാണ്  മലായ ജംഗ്ഷനു  മുന്നിൽ ആയി ഈ “ഗ്രീൻ  സോൺ ’’ ഒരുക്കിയിരിക്കുന്നത്.നാളുകളായി നഗരസഭ നേരിട്ടിരുന്ന പ്രശ്നത്തിന് ഇതോടെ ശാശ്വതമായ പരിഹാരമാവുകയും നഗരത്തിന് ഒരു പുതിയ ലാൻഡ്മാർക്ക് ലഭിക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വയിനം ചെടികളാണ് പൂന്തോട്ടത്തെ വ്യത്യസ്തമാക്കുന്നത്.തായ്‌ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സസ്യങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്.കൂട്ടത്തിലെ താരം 'ഡെസേർട്ട് റോസ്' എന്ന് വിളിക്കപ്പെടുന്ന അഡീനിയംഒബെസം ചെടിയാണ്.ബോൺസായ് രൂപത്തിലുള്ള തടിയും നിറയെ പൂക്കളുമായി നിൽക്കുന്ന ഇവ കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ശ്രദ്ധ ഒരുപോലെ ആകർഷിക്കുന്നു.

പ്രത്യേക രീതിയിലുള്ള പരിപാലനമാണ് ഈ ചെടികൾക്ക് നൽകുന്നത്. വെറും മണ്ണിലല്ല ഇവ വളരുന്നത് പകരം ചകിരിച്ചോറും പ്രത്യേക ജൈവവളങ്ങളും ചേർത്ത മിശ്രിതത്തിലാണ് ഇവയുടെ വളർച്ച.കുറഞ്ഞ അളവിൽ മാത്രം വെള്ളം ആവശ്യമുള്ള ഈ ചെടികൾക്ക് കൃത്യമായ പരിചരണം നഗരസഭ ഉറപ്പ് നൽക്കുന്നുണ്ട്.ഈ കൊടും ചൂടിലും ചെടിക്കളുടെ വളർച്ച സാധ്യമാണ്.നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങളിൽ മലായ ജ്വല്ലറിയെപ്പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ പങ്കാളിത്തം വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Dessert Rose